Monday, January 07, 2008

കാഴ്ചക്കാരി

വട്ടക്കണ്ണടയും വെച്ച് പിന്നാമ്പുറത്തെ വയലിലെ
കാറ്റിനോടും കിളികളോടും കിന്നാരം പറഞ്ഞുനടന്നിരുന്ന-
എന്നെ, കാഴ്ചകള്‍ കാണിക്കാനായി നീ കൂട്ടിക്കൊണ്ടു പോയി
ഉദ്യാന നഗരമെന്ന നിന്റെ വിശേഷണം കേട്ട് ,
ഉദ്യാനം മോഹിച്ചുവന്ന ഞാന്‍ കണ്ടത്
ലോഹം കൊണ്ട് മസ്തിഷ്കം തീറ്ക്കാനായി പായുന്നവരെയാണ്‍.

നീ നയിച്ച വഴിയിലൂടെ ഞാന്‍ മരുഭൂമിയിലുമെത്തി.
മരുഭൂമിയുടെ അനന്തതയും, മണല്‍ക്കല്ലില്‍ തീറ്ത്ത-
മന്ദിരങ്ങളും നീ എനിയ്ക്കു കാണിച്ചു തന്നു..
മണല്‍ക്കാറ്റിന്റെ രൌദ്രതയെകുറിച്ചും,
മരുപ്പച്ച നല്‍കുന്ന പ്രതീക്ഷയെകുറിച്ചും,
നീ എന്നോട് വാചാലനായി...

പക്ഷേ പ്രണയം മോഹിച്ചു കൂടെപോന്ന എനിയ്ക്ക്,
ഇവിടെയും സൌഹൃദമേ കണ്ടെത്താനായുള്ളു...
എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...

ഇപ്പോള്‍ നീ എന്നെ ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക്
ക്ഷണിയ്ക്കുന്നുവോ?....
പ്രണയത്തിന്റെ ശേഷിപ്പും, ചരിത്രത്തിന്റെ
അസ്ഥിപഞരങ്ങളും, ഭരണയന്ത്രത്തിന്റെ
ആവാസ സ്ഥാനവും കാണിച്ചു തരാമെന്നോ?

എന്നും കാ‍ഴ്ചകളെ ഇഷ്ട്പ്പെട്ടിരുന്ന ഞാന്‍,
പുതിയ കാഴ്ചയ്ക്കായുള്ള നിന്റെ ക്ഷണവും സ്വീകരിയ്ക്കുന്നു.
പക്ഷേ ഈ കാഴ്ചകള്‍ക്കിടയില്‍ ഞാന്‍ വെറും
കാ‍ഴ്ചക്കാരിമാത്രമായി മാറുന്നല്ലോ...
ഒന്നും തന്നെ സ്വന്തമാക്കിയില്ലല്ലോ..

എന്റെ ആത്മഗതം കേട്ട് കാലം-
എന്നെ നോക്കി പറയുന്നു
വട്ടക്കണ്ണടയും വെച്ചു നടന്ന നിന്നെ ഞാന്‍
ആ കണ്ണടയ്ക്കുള്ളിലൂടെ എന്തെല്ലാം കാണിച്ചു തന്നു
എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?
കണ്ടില്ലേ പെണ്ണിന്റെയൊരു അഹങ്കാരം!

Labels: , ,

11 Comments:

Blogger സുല്‍ |Sul said...

വരികള്‍ കൊള്ളാം.

-സുല്‍

3:21 am  
Blogger കാവലാന്‍ said...

"എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?
കണ്ടില്ലേ പെണ്ണിന്റെയൊരു അഹങ്കാരം!"

മതി എന്നത് പൊതുവേ ആരുമത്ര ഉപയോഗിക്കാത്തൊരു
വാക്കാണെന്നാണു തോന്നുന്നത്.

5:02 am  
Blogger ശ്രീ said...

“എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...”

അതു നന്നായി, പരിഭവപ്പെടാതിരുന്നത്. ;)


കവിത നന്നായിട്ടുണ്ട് കേട്ടോ.

7:19 pm  
Blogger ഉപാസന || Upasana said...

അപ്പോ ഇനി ഇന്ദ്രപ്രസ്ഥത്തിലേക്കാണോ..?
വരികള്‍ നല്ലത് കല്യാണി...
:)
എന്നും സ്നേഹത്തോടെ
ഉപാസന

3:36 am  
Blogger വേണു venu said...

:)

7:15 am  
Blogger Sherlock said...

പക്ഷേ ഈ കാഴ്ചകള്‍ക്കിടയില്‍ ഞാന്‍ വെറും
കാ‍ഴ്ചക്കാരിമാത്രമായി മാറുന്നല്ലോ...

തോന്നലായിരിക്കാം ...കാലം പറഞ്ഞതു തന്നെ ശരി :)

7:53 am  
Blogger ഹരിത് said...

എല്ലാം സ്വന്തമാക്കി എന്നു വിശ്വസിച്ച് അവസാനം വാനപ്രസ്ഥവും സന്യാസവും അടുക്കുമ്പോള്‍ എന്നും ഒറ്റക്കായിരുന്നു എന്നു തീരിച്ചറിയുന്നതിലും നല്ലതാണ് , ഒന്നും സ്വന്തമാക്കാന്‍ കഴിയാതിരിക്കുക. കവിത കൊള്ളാം

7:55 pm  
Blogger ഹരിശ്രീ said...

എന്റെ ആത്മഗതം കേട്ട് കാലം-
എന്നെ നോക്കി പറയുന്നു
വട്ടക്കണ്ണടയും വെച്ചു നടന്ന നിന്നെ ഞാന്‍
ആ കണ്ണടയ്ക്കുള്ളിലൂടെ എന്തെല്ലാം കാണിച്ചു തന്നു
എന്നിട്ടും ഒന്നും സ്വന്തമാക്കിയില്ലെന്നോ?

വരികല്‍ കൊള്ളാട്ടോ....

ആശംസകള്‍

11:38 pm  
Blogger മിന്നാമിനുങ്ങുകള്‍ //സജി.!! said...

“എനിയ്ക്കൊട്ടും തന്നെ പരിഭവമില്ല,
ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ...”

സത്യം പറയാല്ലൊ മാഷെ ഈ വരികള്‍ മാത്രമേ ഞാന്‍ ചികഞ്ഞ് ചികഞ്ഞ് വായിച്ചുള്ളൂ‍..
അത്രയ്ക്കു മനോഹരം..

12:10 am  
Blogger Mahesh Cheruthana/മഹി said...

കല്യാണി,
"ഒരായുസ്സിന്റെ സൌഹൃദം നീ-
എനിയ്ക്കായി നല്‍കുന്നുവല്ലോ"
വരികള്‍ മനോഹരം..
വട്ടക്കണ്ണടയില്‍ കൂടിയുള്ള ഇന്ദ്രപ്രസ്ഥത്തിലേ പുതിയ കാഴ്ച കള്‍ നല്ലതാവട്ടെ!
വെറും കാ‍ഴ്ചക്കാരിമാത്രമാകാതിരിക്കട്ടെ!

9:21 am  
Blogger മഞ്ജു കല്യാണി said...

എന്റെ ഡയറിതാളുകളിലൂടെ കടന്നുപോയ എല്ലാവറ്ക്കും നന്ദി...

9:08 pm  

Post a Comment

<< Home