Tuesday, February 24, 2009

തിരിച്ചുവരവ്


മഴയായി പെയ്യാം ഞാന്‍ മഴവില്ലായി
പുനര്‍ജനി ലഭിയ്കുമെങ്കില്‍
ആറായി ഒഴുകാം ഞാന്‍
ആമ്ബലായ് വസന്തമെന്നില്‍ വിടരുമെന്കില്‍
മുലംതണ്ടായി മാറാം ഞാന്‍ ഗാനമായ് കാറ്റെന്നെ താഴുകുമെന്കില്
‍മയിലായി ആടാം ഞാന്‍
മഴയെന്നില്‍ പ്രണയം നിരയ്കുമെങ്കില്‍
കലയായി തെളിയാം ഞാന്‍
രാവെന്നെ നേരുകയിലനിയുമെങ്കില്‍
കുയിലായി പാടാം ഞാന്‍
തുയില്‍ പാട്ടില്‍ ഗ്രാമമുനരുമേന്കില്‍


Wednesday, July 02, 2008

ആത്മപ്രശംസ

ഇരവിലേയ്ക്കടുക്കുന്ന പകലിന്റെ -
സൌന്ദര്യമാണെനിയ്ക്ക്....
അലയാന്‍ കൊതിയ്ക്കുന്ന-
കാറ്റിന്റെ വേഗതയാണെനിയ്ക്ക്....

തീരത്തോടടുക്കുന്ന കടലിന്റെ
രൌദ്രതയാണെനിയ്ക്ക്...
രാവിനായ് വിരിയുന്ന-
നിശാഗന്ധിതന് സൌരഭ്യമാണെനിയ്ക്കൂ്.

കണ്ണനായ് ശ്വാസം കഴിയ്ക്കുന്ന-
രാധതന്‍ പ്രണയമാണെനിയ്ക്കു്
മഴയുടെ പ്രണയത്തില്‍ മതിമറന്നാടുന്ന-
മയിലിന്റെ മൂഢതയാണെനിയ്ക്ക് ....

ദൂതുമായ്‌ പോകുന്ന മേഘത്തിന്‍
മനസ്സിലെ മൂകതയാണെനിയ്ക്ക് ...
ശില്പമായ് മാറുന്ന കല്ലിന്റെ-
വേദനയാണെനിയ്ക്ക്......

പുനര്‍ജനി തേടുന്ന പുഴയുടെ-
ആത്മാവിലുഠയുന്ന രാഗത്തിന്‍ -
ഈണമാണെനിയ്ക്ക്.....

അണയാനായാളിക്കത്തുന്ന-
ദീപത്തിന്‍ ശോഭയാണെനിയ്ക്ക് .....
കൊഴിയാന്‍ തുടങ്ങുന്ന പൂവിന്റെ-
ഹൃദയത്തില്‍ തുളുമ്പുന്ന-
സാഫല്യമാണെനിയ്ക്കു് ............


Thursday, June 19, 2008

.........

ദയവായി ഞാന് ഉറക്കികിടത്തിയിരിയ്ക്കുന്ന
എന്റെ മോഹങ്ങളെ നീ ഉണര്ത്താതിരിയ്ക്കുക ......
സുഷുപ്തിയിലവ മധുരസ്വപ്ന്നങ്ങള് കാണട്ടെ ...
എങ്ങാനും ഉണര്ന്നു പോയാല് അവയോട്
സത്യസന്ധതപാലിയ്ക്കാനോ നീതിപുലര്ത്ത്താനോ
എനിയ്ക്കോ നിനക്കോ സാധിയ്കയില്ലാ...
വെറുതെ വിളിച്ച്ചുനര്ത്ത്തി ,
സ്വന്തമായ സ്വപ്നങ്ങളെക്കൂടി -
നീയവക്കു നഷ്ടമാക്കരുത്...

Thursday, May 01, 2008

യാത്ര

ഈ ഇടത്താവളവും
ഞാന്‍ ഉപേക്ഷിയ്ക്കാനൊരുങ്ങുകയാണ്
അടുത്ത താവളത്തിലേയ്ക്കുള്ള-
യാത്ര തുടങ്ങാന്‍ സമയമായിരിയ്ക്കുന്നു

ഇതുവരെയുള്ള യാത്രയ്ക്കിടയില്‍ -
കണ്ട കാഴ്ചകളും മുഖങ്ങളും ഏറെ,
പിന്നെയീ ഇടത്താവളത്തിലെ താമസത്തിനിടയില്‍
സ്ഥാപിച്ചെടുത്ത ബന്ധങ്ങളും
ഒന്നിനും മനം കൊടുക്കരുതെന്നു കരുതിയിട്ടും
ചിലതെല്ലാം മനസ്സില്‍ കയറിക്കൂടിയിരിയ്ക്കുന്നു...

ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍
ഇടത്താവളങ്ങളിലെ താമസത്തിന്റെ-
ദൈര്‍ഘ്യം കുറവായിരിയ്ക്കണമെന്ന സാമാന്യതത്വം,
പലപ്പോഴും വിസ്മരിയ്ക്കപ്പെടുന്നു...
ലക്ഷ്യത്തെ ഇടത്താവളങ്ങളായി ഭാഗിച്ചാല്‍
അതിലേയ്ക്കുള്ള യാത്രയുടെ കാഠിന്യം കുറയ്ക്കാമത്രെ...

കേട്ടറിവു മാത്രം വെച്ച്-
വഴിയറിയാത്ത ദിക്കുകളിലൂടെ
അടുത്ത താവളത്തിലേയ്ക്കുള്ള യാത്ര...
ഇനി യാത്രയ്ക്കായി ഞാന്‍ ഒരുങ്ങട്ടെ,
ഈ താവളം ഉപേക്ഷിയ്ക്കാനായും....

Sunday, March 09, 2008

കാത്തിരുപ്പ്

മടക്കയാത്രയ്ക്കായുള്ള അനുമതിയ്ക്കാ-
യാണെന്റെ കാത്തിരുപ്പ്
ഒരുക്കങ്ങള്‍ പൂറ്ത്തിയായിക്കഴിഞ്ഞു
ഇനി പ്രവേശനാനുമതി
ലഭിയ്ക്കുകയേ വേണ്ടൂ...

പതിവിനു വിപരീതമായി
ഈ യാത്രയില്‍ ഞാനെന്റെ-
നേട്ടങ്ങളുടെ കണക്കുകളോ
നഷ്ടങ്ങളുടെ വിഴുപ്പുകളോ
കൂടെ കൂട്ടുന്നില്ല.......

നിന്നിലേയ്ക്കുള്ള യാത്രയില്‍
ഇന്നെനിയ്ക്കു കൂട്ട്
നിന്റെ പ്രണയം മാത്രം...

ഈ കാത്തിരുപ്പ് അസഹ്യമെങ്കിലും
അനുവാദമില്ലാതെ കടന്നുവന്ന്-
നിന്റെ പ്രണയത്തെ -
നഷ്ടപ്പെടുത്താന്‍ എനിയ്ക്കാവില്ല..
അനുമതി ലഭിയ്ക്കുവോളം ഞാന്‍
കാത്തിരുന്നേ മതിയാവൂ....

Monday, February 11, 2008

സ്വപ്നഭൂമി

ഇതെന്റെ താഴ് വാരം, കുങ്കുമം പൂക്കുന്ന-
കാശ്മീരം പെയ്യുന്ന സ്വപ്നഭൂമി
എന്നോ ഒരിയ്ക്കല്‍ ഈ താഴ് വാരത്തിന്റെ
മനോഹാരിത നിങ്ങളുടെ-
സ്വപ്നങ്ങളെയും കവറ്ന്നിരുന്നു

എന്നാല്‍ ഇപ്പോള്‍ അവിടത്തെ
നിശബ്ദതയെ ഭേദിയ്ക്കുന്ന വെടിയൊച്ചകളും
രോദനങ്ങളും സ്വപ്നങ്ങളെ മറക്കാന്‍
താഴ് വാരത്തെ മറക്കാന്‍
നിങ്ങളെ നിര്‍ബന്ധിതരാക്കിയിരിയ്ക്കാം

താഴ് വാരം നല്‍കുന്ന പൈതൃകം
പോലും ഇന്നെന്റെ സോദരറ്ക്കു-
തടവറയിലേയ്ക്കുള്ള പാത തീറ്ക്കുന്നു
രക്ഷയാകേണ്ട കൈകള്‍
അവറ്ക്കുമേല്‍ ചൂതാട്ടം നടത്തുന്നു

അസ്ത്ഥിത്വം പോലും ചോദ്യം
ചെയ്യപ്പെടുന്ന ഈ വേളയില്‍
എന്റെ താഴ് വാരത്തെ മറക്കാന്‍
എന്റെ സ്വപ്നങ്ങളെ മറക്കാന്‍ എനിയ്കാവില്ല്ല.

താഴ് വാരത്തിന്റെ ശാന്തത വീണ്ടെടുത്ത്
ആ മനോഹാരിതയില് മോക്ഷത്തിനായി
എനിയ്ക്കെന്റെ സ്വപ്നങ്ങളെ തപസ്സിരുത്തണം

Labels:

Monday, January 28, 2008

സഖീ അറിയുന്നുവോ നീ എന്നെ?

നിന്നോടുണ്ടായിരുന്ന എന്റെ സൌഹൃദം-
ആഴമേറിയതായിരുന്നു എന്നൊന്നും
ഞാന്‍ അവകാശപ്പെടുന്നില്ല,
പരസ്പരം മനസ്സിലാക്കുന്നതില്‍
നാം പണ്ടേ പരാജയപ്പെട്ടിരുന്നല്ലോ...

എങ്കിലും കുറേ നാള്‍ അഭിനയമെന്ന്
പരസ്പരം അറിഞ്ഞുകൊണ്ടുതന്നെ-
സൌഹൃദത്തിന്റെ ഒരു മേലങ്കി
അണിയാന്‍ നാം ശ്രമിച്ചിരുന്നു.
ഇന്നാ അഭിനയം പോലും ഇല്ലാതായിരിയ്ക്കുന്നു.
എന്നാ‍യാലും അഭിനയം യഥാറ്ത്ഥ്യത്തിനു
വഴി മാറുന്നതാണ്‍ നല്ലത്.

ഇനി സൌഹൃദത്തിന്റെ പൊള്ളയായ
ചടങ്ങുകള്‍ കഴിക്കേണ്ടതില്ല്ലല്ലോ...
പരിചയത്തിന്റെ പുഞ്ചിരി മാത്രം മതി,
അല്പം ആത്മാറ്ത്ഥതയെങ്കിലും കാണുമല്ലോ അതില്‍.
എങ്കിലും കൂട്ടുകാരീ, ഇന്നു നീ എന്നെ
ഇങ്ങനെ മറവിയിലേയ്ക്ക് എറിഞ്ഞിരിയ്ക്കുന്നെ-
ന്നറിയുമ്പോള്‍, എന്റെ ഉള്ളില്‍ എവിടെയോ
വിങ്ങുന്നു, ചോര പൊടിയാന്‍ തുടങ്ങുന്നു.

അരുതെന്നു പലതവണ വിലക്കിയിട്ടും,
ചൊല്ലുളിയില്ലാ‍ത്ത മനസ്സ്
ഓറ്മ്മകളുടെ കാടുകള്‍ കയറുന്നു.
നിന്റെ പാതയില്‍ ഞാന്‍ ഒരു
അപശകുനമായെങ്കില്‍ എന്ന്
നീ ഭയക്കുന്നുവോ,

പ്രിയ സഖീ, ആരുടേയും സ്വപ്നങ്ങളെ
കൊല്ലാന്‍ എനിയ്ക്കാവില്ല.
സ്വയം മോഹങ്ങള്‍ക്കു-
ബലിയൂട്ടുന്നവളാണ്‍ ഞാന്‍.
അതുകൊണ്ടുതന്നെ ഇനിയാറ്ക്കു
വേണ്ടിയും ബലിച്ചോറൊരുക്കാന്‍
എനിയ്ക്കാവില്ല.

നിന്നെ മറക്കാനൊ വെറുക്കാനൊ
എനിയ്ക്കാവില്ല, കാരണം
എന്റെ ബാല്യത്തിന്റെ വറ്ണ്ണമാണു നീ...
ഇന്നേറെ അകലെയാണെങ്കിലും,
എന്റെ ബാല്യത്തില്‍ നീ എന്‍ അരികിലാണ്‍.
സഖീ അറിയുന്നുവോ നീ എന്നെ?

Labels: ,